Tuesday, 27 November 2012

സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതലാരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കുക

 കോളിയടുക്കം:സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതലാരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കുക,PFRDA ബില്‍ പിന്‍വലിക്കുക,വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ  പ്രമേയങ്ങളംഗീകരിച്ചുകൊണ്ട്  കോളിയടുക്കം ഗവ.യു.പി.സ്ക്കൂളില്‍ നടന്ന KSTA കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം സമാപിച്ചു.


                സംസ്ഥാനകമ്മിറ്റിയംഗം സ.പി.സി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ എസ്.വി.ഗോപാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ കെ.ജി.പ്രതീശ് നന്ദിയും പറഞ്ഞു.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.സ.എ.പവിത്രന്‍ സംഘടനാ റിപ്പോര്‍ട്ടും ടി.പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സി.ശാന്തകുമാരി,എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.രാഘവന്‍,എന്‍.മത്തായി,എ.ആര്‍.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാഴ്ചയില്ലാത്തവര്‍ക്ക് ലിനക്സില്‍ വായനയ്ക്കായി സോഫ്റ്റ് വെയര്‍ വികസിപ്പിച്ച അന്ധവിദ്യാലയത്തിലെ സത്യശീലന്‍മാഷിനും സംസ്ഥാനതലത്തിലെ മികച്ച പി.ടി.എ ആയ GLPS അതൃക്കുഴി സ്ക്കൂളിനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ഭാരവാഹികള്‍-പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍(പ്രസിഡന്റ്),എ.വി.പാര്‍ത്ഥസാരഥി,കൊച്ചുത്രേസ്യാമ്മ (വൈ.പ്രസി)  ടി.പ്രകാശന്‍(സെക്രട്ടറി),എം.സുരേന്ദ്രന്‍,എ.ദാമോദരന്‍,സരോജിനി പി.കെ.(ജോ.സെക്ര),കെ.ജി.പ്രതീശ്(ട്രഷറര്‍)


കാസര്‍ഗോഡ് ഉപജില്ല സ്ക്കൂള്‍കലോത്സവം 2012-13(Programme Schedule)

Friday, 23 November 2012

ആദരാഞ്ജലികള്‍


KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2012 നവംബര്‍ 25 ന് കോളിയടുക്കം ഗവ.യു.പി.സ്ക്കൂളില്‍ .പങ്കെടുക്കുക.....വിജയിപ്പിക്കുക

25.11.2012 ഞായര്‍
രാവിലെ 9.30 ന്-രജിസ്ട്രേഷന്‍
           10മണി-പതാക ഉയര്‍ത്തല്‍

           10.15-ഉദ്ഘാടന സമ്മേളനം


                    സ്വാഗതം-സ.എസ്.വി.ഗോപാലകൃഷ്ണന്‍(ചെയര്‍മാന്‍,സംഘാടക സമിതി)
                    അധ്യക്ഷന്‍-സ.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ് ജില്ലാ പ്രസിഡന്‍റ്)
                    രക്തസാക്ഷി പ്രമേയം-സ.എം.ബാലസുബ്രഹ്മണ്യന്‍
                    അനുശോചന പ്രമേയം-സ.എം.സുരേന്ദ്രന്‍

                  ഉദ്ഘാടനം-സ.പി.സി.ഗംഗാധരന്‍(കെ.എസ്.ടി.എ        സംസ്ഥാന കമ്മിറ്റിയംഗം)

              11.45ന് പ്രതിനിധി സമ്മേളനം 

              സംഘടനാ റിപ്പോര്‍ട്ട്-സ.എ.പവിത്രന്‍(ജില്ലാ പ്രസിഡന്‍റ്)

                  പ്രവര്‍ത്തന റിപ്പോര്‍ട്ട്-സ.ടി.പ്രകാശന്‍
                വരവ്-ചെലവ് കണക്ക് -സ.കെ.ജി.പ്രതീശ്
   ഉച്ചയ്ക്ക് 2മണിക്ക്-ഗ്രൂപ്പ് ചര്‍ച്ച
                      പൊതു ചര്‍ച്ച
                      മറുപടി
                      പ്രമേയങ്ങള്‍
            അഭിവാദ്യങ്ങള്‍  
                സ.സി.ശാന്തകുമാരി
                സ.കെ.രാഘവന്‍
                സ.എം.സി.ശേഖരന്‍ നമ്പ്യാര്‍
                സ.എ.അര്‍.വിജയകുമാര്‍
            പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്-സ.എന്‍.മത്തായി
            നന്ദി-കണ്‍വീനര്‍

                  

Wednesday, 14 November 2012

കേരളത്തിലേക്ക് പദ്ധതി കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് ആന്റണി

Published on  14 Nov 2012



തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന് പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ രൂക്ഷവിമര്‍ശം. കേരളത്തിലേക്ക് പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്കിപ്പോള്‍ ധൈര്യമില്ലെന്ന് പറഞ്ഞ ആന്റണി കഴിഞ്ഞ സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്തു. ഇടതുസര്‍ക്കാരിന്റെ കാലത്ത് തന്റെ വകുപ്പിന്റെ കീഴിലുള്ള അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് വി.എസ്. അച്യുതാനന്ദനും എളമരം കരീമും ചെയ്തതെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര, രണ്ടുവര്‍ഷമായി ആ സാഹചര്യമില്ലെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരത്ത് ബ്രഹ്മോസ് പദ്ധതിയുടെ പുതിയ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആന്റണി. പദ്ധതികള്‍ കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കരടുകള്‍ ഉണ്ടായിരിക്കുന്നു. ഈ കരടുകള്‍ മാറ്റപ്പെടണം. എനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഇത്ര ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതിരോധവകുപ്പിന്റെ ഒരു പദ്ധതിയും കേരളത്തിലേക്ക് അനുവദിച്ചിട്ടില്ല.

ഇത് ആരുടെ കുറ്റമാണ് എന്ന് തനിക്കറിയില്ല. മന്ത്രിസ്ഥാനം എപ്പോള്‍ വേണെങ്കിലും നഷ്ടപ്പെടാം. ഇടതു സര്‍ക്കാരിന്റെ കാലത്ത് താന്‍ ചില പദ്ധതികള്‍ അവിടെ തീരുമാനിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. ബാക്കിയെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു. 2007 മുതല്‍ 2011 വരെ കലവറയില്ലാതെ പിന്തുണ ലഭിച്ചു. പുതിയ പദ്ധതികളെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയോടും ഉമ്മന്‍ചാണ്ടിയോടും കാണുമ്പോഴെല്ലാം പറയാറുണ്ട്. അവര്‍ നോക്കാം നോക്കാം എന്ന് പറയാറുണ്ട് എന്നല്ലാതെ ഒരു പദ്ധതിയ്ക്ക് വേണ്ടിയും ഇതുവരെയും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ആന്റണി തുറന്നടിച്ചു.

മറ്റ് വ്യവസായങ്ങള്‍ പോലെയല്ല പ്രതിരോധവകുപ്പിന്റെ കീഴിലുള്ളത്. നിങ്ങളുടെ പിന്തുണയില്ലാതെ എന്ത് ധൈര്യത്തിലാണ് കേന്ദ്ര പദ്ധതികള്‍ക്കായി താന്‍ ശ്രമിക്കുകയെന്ന് സദസ്സിനെ നോക്കി ചോദിച്ച ആന്റണി താന്‍ ഒരു നല്ല ഭാഷാ പണ്ഡിതനായിരുന്നെങ്കില്‍ വി.എസിന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതിലും നന്നായി അഭിനന്ദിക്കുമായിരുന്നുവെന്നും പറഞ്ഞു

Tuesday, 13 November 2012

അധ്യാപകരുടെ ദ്വിദിന ധര്‍ണ-(2012 നവംബര്‍ 16-17) വിജയിപ്പിക്കുക

പൊതു വിദ്യാലയങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കും കോടതിവിധികള്‍ക്കുമെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപകരുടെ ദ്വിദിന ധര്‍ണ-
2012 നവംബര്‍ 16-17,കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍.പങ്കെടുക്കുക.........
ഉദ്ഘാടനം-സ.എം.പ്രകാശന്‍ മാസ്റ്റര്‍(Ex.MLA)
അഭിവാദ്യങ്ങള്‍-സ.എം.ഷാജഹാന്‍ (KSTA സംസ്ഥാന ജന.സെക്രട്ടറി),എന്‍.ബാലകൃഷ്ണന്‍(KSTA സംസ്ഥാന വൈ.പ്രസി),വിവിധ വര്‍ഗ ബഹുജന സംഘടനാ നേതാക്കള്‍.